മനസ് നനച്ച് മഴ

‘അമ്മ, വരൂ വരൂ വെക്കം വെളിയില
യ്ക്കല്ലങ്കിലിമ്മഴ തോർന്നു പൊമെ;
എന്തൊരുഹ്ലാദമാ മുറ്റത്തടിക്കടി
പെൊന്തുന്ന വെള്ളത്തിൽത്തത്തിച്ചാടാൻ !’
ബാലാമണിയമ്മയുടെ ഏറെ പ്രശസ്തമായ ‘മഴവെള്ളത്തിൽ’ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്.

ജീവിതത്തിലെ ഏതങ്കിലുമെൊരു പ്രധാനപ്പെട്ട സംഭവം മഴയുമായി ബന്ധപ്പെട്ട് ഇല്ലാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.  മഴ എന്നത് സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരമാണ്. എത്ര കണ്ടാലും  മതിവരാത്ത എന്തൊ ഒരു വശീകരണം മഴയ്ക്കുണ്ട് എന്ന് സാഹിത്യകാരൻമാരും ഓർമ്മിക്കുന്നു. കടലിനുമീത പെയ്യുന്ന മഴയ്ക്ക് എല്ലാവികാരങ്ങളും ശമിപ്പിക്കുന്ന ആത്മീയ ചൈതന്യത്തിന്റെ ഭാവമാണെങ്കിൽ കണ്ണത്താദൂരത്തൊളം കിടക്കുന്ന പാടങ്ങളിൽ ചാഞ്ഞു പെയ്യുന്ന നേരം മഴ ലജ്ജാവതിയായ പെൺകൊടിയായി മാറുന്നു. തേയിലത്തൊട്ടങ്ങൾ കടന്ന് മലയിറങ്ങി വരുന്ന മഴയ്ക്ക് സഞ്ചാരിയുടെ മുഖമായിരിക്കും. നേർത്ത സ്വർണ്ണ നൂലുകൾ പൊലെ മണ്ണിലക്ക് ഊർന്നു വീഴുന്ന വേനൽമഴയും, ആർത്തലച്ചു അലമുറയിട്ട് പെയ്യുന്ന കർക്കിടകമഴയും, അടച്ചിട്ട ജാലകങ്ങൾക്കപ്പുറത്തു നിന്ന് കാറ്റിന്റെ മർമ്മരമുതിർക്കുന്ന രാഗമഴയും, പൊട്ടിചിതറുന്ന കുപ്പിവളകൾ പൊലെ ചിന്നിച്ചിതറുന്ന പുതുമഴയും ഒക്കെ ഭാവനയുടെ ചിറകു വിടർത്തി വീശിയാടുന്ന ചിന്തകളാണ് നമ്മളിൽ ജനിപ്പിക്കുന്നത്.

കാളിദാസൻ മുതൽക്കുള്ളവർക്ക് അക്ഷരങ്ങളുടെ ലോകത്ത് പിച്ചവെച്ച് നടക്കുന്നവർക്ക് വരെ മഴ പ്രണയിനിയാണ്. എന്തെഴുതിയാലും വായിച്ചാലും മതിവരാത്ത പ്രണയമായി ആ അക്ഷരങ്ങളിൽ മഴ നിറയുന്നു. നമ്മുടെ സിനിമകളിൽ പോലും മഴ താരമാണ്.  തൂവാനതുമ്പികളും, പിറവിയും, പെരുമഴക്കാലവും ഒക്കെ ഉദാഹരണം. മഴയെ തൊട്ട്, മഴയിൽ അലിഞ്ഞു, അവസാനം മഴയായ് മാറിയ വിക്ടർ ജൊർജ്ജ് എന്ന പടമെടുപ്പുക്കാരന്റെ നൊമ്പപരപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലും ഓരോ മഴക്കാലവും നമുക്ക് സമ്മാനിക്കുന്നു.

ഇങ്ങിനെ ഓരൊ തുള്ളി മഴയും ഒരേ സമയം എത്രയോ  മനസ്സുകളെ സ്പർശിച്ചു കൊണ്ടിരിക്കുന്നുണ്ടാകും. സന്തോഷത്തിൽ ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതായും ദുഃഖത്തിൽ നമുക്കൊപ്പം കണ്ണീർ വാർക്കുന്നതായും അനുഭവപ്പെടുത്താൻ ഈ മഴയ്ക്ക് മാത്രമേ സാധിക്കൂ. ആവി പറക്കുന്ന ഒരു കട്ടൻ ചായുമേന്തി പതിയെ ഷഹബാസ് അമന്റെ “മഴകൊണ്ട് മാഗതം മുളക്കുന്ന വിത്തുകൾ” എന്ന ഗാനവും കേട്ട് ഒന്നൽപ്പം കണ്ണടച്ചാൽ തൊട്ടപ്പുറത്ത് അപ്പോൾ തന്നെ  നിറയും മഴയുടെ മാസ്മരിക സംഗീതം. ഒന്നുകൂടി ശ്രദ്ധിച്ചാൽ അനുഭവിക്കാം,  നനഞ്ഞൊട്ടിയ ആ ഇടവഴിയും, അവിടെ നിന്ന് രാത്രി സംഗീതം  പൊഴിക്കുന്ന ചീവീടിന്റെ ശബ്ദവും. ഓർമ്മൾക്ക് മഴ നനഞ്ഞ മണ്ണിന്റെ സുഗന്ധം,  അല്ലെ!!