-

അയാൾ
അയാൾ കേട്ട് കൊണ്ടിരിക്കുന്നത് .. മഴയിൽ ഇളകിയാടുന്ന കഴുക്കോലുകളെ കുറിച്ചുള്ള പ്രായമായ അച്ഛന്റെ നെഞ്ചിലെ ആധിയായിരിക്കാം… “ഒന്നിനും നേരമില്ലെട്ടാ” എന്ന കരളിന്റെ കരളായവളുടെ വേവലായിരിക്കാം… “നേരത്തു എന്തെങ്കിലും കഴിക്കണേ” എന്നമ്മയുടെ പതിവ് സങ്കടമായിരിക്കാം… “ക്ലാസ്സിൽ ഫസ്റ്റായച്ഛാ” എന്ന കുഞ്ചുവിന്റെ പഞ്ചാരയായിരിക്കാം… ഇതൊക്കെ കേൾക്കാനെങ്കിലും, ഒരു ചില്ലുജാലകം ബാക്കിയുണ്ടല്ലോ എന്നോർത്ത് ചുട്ടുപൊള്ളുന്ന വെയിലിനെ തലയിലേറ്റി ഒരു ജീവിതം പതിയെ അലിഞ്ഞ് തീരുന്നു…
-

ഒരു വായനാദിനം കൂടി കടന്നുപോകുമ്പോൾ…
എവിടെ നിന്ന് വന്നുവെന്നും, എവിടേയ്ക്ക് പോകുന്നുവെന്നും അറിവായ വിളക്കുമരത്തോട് നമ്മൾ ചോദിക്കുന്നത് വായനയിലൂടെയാണ്. അതുകൊണ്ട് തന്നെ ഓരോ വായനയും മനുഷ്യനെ വീണ്ടും വീണ്ടും സംസ്‌കരിച്ചെടുക്കുന്നു എന്നുപറയാം.വായനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് മനസിലാക്കിയ ചിലത് ഇവിടെ പങ്കിടുന്നു. വായിക്കാൻ തോന്നുക എന്നതാണ് ഏതൊരു വായനയുടെയും ആദ്യത്തെ ഘട്ടം. എന്താണ് വായിക്കേണ്ടത് എന്നത് വായനയുടെ രണ്ടാം ഘട്ടമാണ്. മൂന്നാമത്തെ ഘട്ടം വായിക്കേണ്ട കണ്ടന്റ് എങ്ങിനെ ശേഖരിക്കുമെന്നതാണ്. ഇലക്ട്രോണിക്ക് യുഗം മൂന്നാമത്തെ കാര്യം എളുപ്പമാക്കിയിരിക്കുന്നു. വലിയ ചിലവില്ലാതെ വായിക്കാമെന്ന സൗകര്യം ഇന്റർനെറ്റ്…
-

അമ്നീഷ്യയുടെ തീരത്ത്
ആ മുഖം എത്ര ആലോചിച്ചിട്ടും ഓർമവരുന്നില്ല. എവിടെയോവെച്ച് നല്ല പരിചയം. അടുത്തുവന്ന് സുഖമാണോ എന്ന് ചോദിച്ചിട്ടും നിസ്സഹായമായ ചിരി മാത്രമായിരുന്നു എന്റെ മറുപടി. സംസാരത്തിനിടെ അയാൾ പറഞ്ഞു. ‘ഭാര്യയുമായുള്ള പ്രശ്‌നം തീർന്നില്ല. നാട്ടിലേക്ക് പോവുകയാ. അല്ലെങ്കിലും ഇപ്പോൾ ഭാര്യമാരക്കെ ഇങ്ങനെയാ. ചെറിയ പ്രശ്നങ്ങൾക്കാ ഡൈവേർസ് നോട്ടീസ് തരുന്നത്’. ഒരു വലിയ ഫലിതം കേട്ട പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. യാത്രക്കാരുടെ ശ്രദ്ധക്കായുള്ള അറിയിപ്പ് വന്നതും അയാൾ യാത്രപറഞ്ഞ് പിരിഞ്ഞു. എന്നിട്ടും എനിക്കാളെ പിടികിട്ടിയില്ല. അമ്മിണി പറയാറുള്ളതുപോലെ എനിക്ക്…
-

തനിച്ചാകുമ്പോൾ…
ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാര്യം തനിച്ചാവുക എന്നതാണ്. അതറിയുന്നത് കൊണ്ടാവാം നമ്മുടെ നിയമങ്ങൾ ഒരു കുറ്റവാളിയെ ജയിലിനകത്ത് കിടത്തുന്നത്. പ്രിയപ്പെട്ടവരെ കാണിക്കാതെ ഒരു സ്ഥലത്ത് കുറച്ച് കാലം പൂട്ടിയിട്ടാൽ ഉണ്ടാകുന്ന മാനസിക പ്രയാസം തന്നെയാണ് ലോകത്തേറ്റവും വലിയ ശിക്ഷ എന്ന് അവരും തിരിച്ചറിയുന്നു. ജയിലിൽ പോകാതെ തന്നെ ഈ ശിക്ഷ സ്വയം വാങ്ങിക്കൂട്ടുന്നവരാണ് നാട് വിട്ട് പ്രവാസം തെരഞ്ഞെടുക്കുന്ന മഹാഭൂരിഭാഗം പേരും. ഈ തനിച്ചാകുന്ന നേരം, മാതാപിതാക്കളുടെ തളർച്ചയും, മക്കളുടെ വളർച്ചയും, ഭാര്യയുടെ വിളർച്ചയുമൊക്കെ ഇന്നത്തെ കാലത്ത്…
-

തുടർച്ചയാകേണ്ട സന്തോഷങ്ങൾ
സന്തോഷങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇത്ര ദിവസം നീണ്ടു നിൽക്കുന്നത്.. അല്ലെങ്കിൽ ഇത്ര മണിക്കൂർ നീണ്ടു നിൽക്കുന്നത് എന്നിങ്ങിനെയാകും ആ സന്തോഷങ്ങൾക്ക് നമ്മൾ നൽകുന്ന പരിധി. അതേസമയം സന്തോഷ തുടർച്ച സൃഷ്ടിക്കാൻ സാധിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിതത്തിന്റെ ഓരോ കണികകളും ആസ്വദിച്ച് മുമ്പോട്ട് പോകുന്നവർ. ഇതിനിടെ നേരിട്ട് പരിചയമില്ലെങ്കിലും, ഫേസ് ബുക്കിലൂടെ ഇടയ്ക്ക് രസകരമായ തമാശകൾ ചാറ്റ് ബോക്സിലൂടെ പങ്കിടാറുള്ള ഒരു സുഹൃത്തിനോട് താങ്കൾക്ക് എങ്ങിനെ ഈ രീതിയിൽ തമാശകളൊക്കെ പറയാൻ സാധിക്കുന്നു എന്നു…




